ന്യൂഡൽഹി:സത്യവാങ്മൂലം നൽകാൻ വൈകിയതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി 25,000 രൂപ പിഴയിട്ടു. പിഴ അടച്ച ശേഷമേ സത്യവാങ്മൂലം പരിഗണിക്കൂവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ കൃത്യമായ മാർഗനിർദ്ദേശം പാലിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയിൽ കേന്ദ്രം മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഇത് വൈകിയതിനാണ് പിഴയട്ടത്. രണ്ടാഴ്ച്ചയ്‌ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി കർശന നിർദ്ദേശവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |