SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.53 PM IST

പീഡന സൂത്രധാരൻ ശശി, ഉന്നത ബന്ധം

rape

കൊച്ചി: ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധങ്ങളുള്ള തിരുവനന്തപുരം സ്വദേശി ശശിയാണ് തൃക്കാക്കരയിലെ പീഡനങ്ങളുടെ ആസൂത്രകനെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾ വഴിയാണ് സി.ഐ ഉൾപ്പെടെ പരാതിക്കാരിയെ പീഡിപ്പിച്ചത്. പരാതിയിൽ പറയുന്ന കണ്ടാലറിയാവുന്ന രണ്ടുപേർ ഉന്നതരാണെന്നാണ് സൂചന. കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവിനോട് യുവതി പീഡനവിവരം പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കൊല്ലം സ്വദേശിയാണ് ഭർത്താവ്. ഇയാളുടെ രണ്ടാം ഭാര്യയാണ് കൊച്ചി സ്വദേശിയായ പരാതിക്കാരി.

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന പരാതിയിലാണ് മുൻ പട്ടാളക്കാരനെയും സുഹൃത്തിനെയും അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. കേസിൽനിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഭർത്താവിന്റെ മറ്റൊരു സുഹൃത്തായ ശശി പരാതിക്കാരിയെ സമീപിച്ചത്. തുടർന്നാണ് സി.ഐ സുനു, പ്രതികളായ രാജീവ്, മറ്റൊരാൾ എന്നിവരെ ഒന്നാം പ്രതി വിജയലക്ഷ്‌മി കഴിഞ്ഞ മേയിൽ തൃക്കാക്കരയിലെ വാടകവീട്ടിൽ എത്തിച്ചത്. വീടിന്റെ മുകൾ നിലയിലെ മുറിയിൽ വച്ച് ഇവരും ആഗസ്റ്റ് 30ന് ക്ഷേത്ര ജീവനക്കാരൻ അഭിലാഷും മറ്റു രണ്ടുപേരും മാനഭംഗപ്പെടുത്തി എന്നാണ് പരാതിക്കാരി നൽകിയ മൊഴി.

പരാതിയും മൊഴിയും

പരാതിയിലെ അവ്യക്തതകളാണ് സി.ഐയുടെ അറസ്റ്റ് വൈകാൻ കാരണമെന്നാണ് സൂചന. കഴിഞ്ഞ മേയിൽ മാനഭംഗം ചെയ്തതായി പറയുന്ന ദിവസം പരാതിയിലും മൊഴിയിലും വ്യക്തമല്ല. പീഡിപ്പിച്ചതായി സി.ഐ സമ്മതിച്ചിട്ടില്ല. പീഡനം നടന്ന ദിവസം വ്യക്തമാകുകയും അന്ന് പ്രതി കൊച്ചിയിൽ ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ മുളവുകാട്, ചേരാനല്ലൂർ സ്റ്റേഷനുകളിൽ എസ്.ഐയായി സുനു പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലത്താണ് ശശിയുമായി അടുപ്പമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THRIKKAKARA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.