കോട്ടയം: മാങ്ങാനത്തെ വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട ഒൻപത് പെൺകുട്ടികളെ കൂത്താട്ടുകുളം ഇലഞ്ഞിയിലെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി.ഇന്നലെ പുലർച്ചെ 5.30യോടെ വാർഡൻ വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് പോക്സോ കേസ് അതിജീവിത ഉൾപ്പെടെയുളള കുട്ടികളെ കാണാതായത്.കെട്ടിടത്തിലെ ഗ്ലാസ് ഭിത്തി തകർന്ന ഭാഗത്ത് കാർഡ് ബോർഡ് വച്ച് മറച്ചിരുന്നു.ഈ ഭാഗം കീറിമാറ്റി പുറത്തുകടന്നശേഷം ഇവർ മതിൽചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടികളെ കാണാതായ വിവരം അറിഞ്ഞതോടെ,ഇവർ കയറിയ ബസ് ജീവനക്കാർ കൂത്താട്ടുകുളം പൊലീസിൽ അറിയിച്ചു.അന്വേഷണത്തിൽ 11.30 ഓടെ കുട്ടികളെ കണ്ടെത്തി.കുട്ടികളെ ജുവനൈൽ ഹോമിൽ ഹാജരാക്കിയ ശേഷം സി.ഡബ്ല്യു.സിയുടെ നേതൃത്വത്തിൽ മറ്റൊരു സെന്ററിലേക്ക് മാറ്രി.അതേസമയം സെക്യൂരിറ്റി ജീവനക്കാരൻ ഇല്ലാത്ത സമയത്താണ് പെൺകുട്ടികളെ കാണാതായതെന്ന് ഷെൽറ്റർ ഹോം അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |