കോട്ടയം. മീനച്ചിലാറിൽ നീരൊഴുക്ക് തടസപ്പെടുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും അശാസ്ത്രീയ നിർമിതികൾ അടക്കമുള്ളവ പരിശോധിക്കുന്നതിനുമായി പഠനം നടത്തും. ഇതിനായി മീനച്ചിൽ റിവർ വാലി പ്രൊജക്ടിന്റെ ഭാഗമായി 9.55 ലക്ഷം രൂപ അനുവദിച്ചു.
പാലാ മുതൽ കോട്ടയംവരെയുള്ള പ്രദേശങ്ങളിൽ കനാൽ, ഡ്രെയിനേജ് ശൃംഖലകളിൽ സമ്പൂർണ പഠനം നടത്താനാണ് നിർദേശം. വർഷ കാലത്ത് വെള്ളപ്പൊക്കം പതിവാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മഴക്കാലത്ത് ആറ്റിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളിലൂടെയും കൈവഴികളിലൂടെയുമാണ് വേമ്പനാട് കായലിലേക്ക് പതിക്കുന്നത്. ഇപ്പോൾ നീരൊഴുക്ക് സുഗമമല്ല എന്നതിനാലാണ് ജനവാസ മേഖലകളിൽ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളം കൃത്യമായി കായലിലേക്ക് പോകാത്തതുകൊണ്ടാണ് പാലാ ടൗൺ അടക്കം ഉയർന്ന മേഖലകളിൽ വെള്ളപ്പൊക്കത്തിന് കാരണം.
പഠനമിങ്ങനെ.
പാലാ മുതൽ വേമ്പനാട് കായൽ വരെ മുഴുവൻ കൈവഴികളും പഠനവിധേയം.
മീനച്ചിലാറിൽ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മറ്റും പഠന വിധേയമാക്കും.
ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന അശാസ്ത്രീയ നിർമിതികൾ പരിശോധിക്കും
റിപ്പോർട്ട് 5 മാസത്തിനകം.
ചെലവ് 9.55 ലക്ഷം രൂപ.
മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നു.
മീനച്ചിലാറിന്റെ ഇടിഞ്ഞു പോകുന്ന ഭാഗങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. അരുണാപുരം റെഗുലേറ്റർ പുനർനിർമിക്കും. മീനച്ചിലാറിന്റെ പഠനവും വിപുലീകരണവും പൂർത്തിയാകുന്നതോടെ പാലാ നഗരത്തിലടക്കം വെള്ളപ്പൊക്കം ഉണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |