മുംബയ്: ലോക ജനസംഖ്യ ഇന്ന് 800 കോടി കടന്നു. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക വകുപ്പിന്റെ ജനസംഖ്യാ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യയുടെ കാര്യത്തിൽ ചെെനയെ വരും വർഷങ്ങളിൽ ഇന്ത്യ മറികടക്കുമെന്നാണ് നിരീക്ഷണം. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച്, 2030 ഓടെ ആഗോള ജനസംഖ്യ ഏകദേശം 8.5 ബില്യൺ ആകും. 2050 ഓടെ ലോക ജനസംഖ്യ 9.7 ബില്യണും 2100 ഓടെ 10.4 ബില്യണും ആയിരിക്കുമെന്നും യു എൻ കണക്കാക്കിയിട്ടുണ്ട്. പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള രാജ്യങ്ങളിലാണ് ജനനനിരക്ക് വർദ്ധിച്ചു വരുന്നത്.
യു എന്നിന്റെ കണക്ക് പ്രകാരം 2030ൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യമാറും. മുംബയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസിന്റെ കണക്ക് അനുസരിച്ച് ഇന്നത്തെ ഇന്ത്യയുടെ ജനസംഖ്യ നിരക്ക് 1414856019 ആണ്. അതായത് 141 കോടി കടന്ന് ഇന്ത്യയുടെ ജനസംഖ്യ ഇന്ന് എത്തിനിൽക്കുന്നു.145 കോടി ജനസംഖ്യ നിരക്കുമായി ചെെനയാണ് ഇപ്പോൾ മുന്നിൽ.
പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തി ശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് തുടങ്ങിയവ ജനസംഖ്യാ വർധനയെ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കുക, മനുഷ്യകുലത്തെ മനസ്സിലാക്കുക, ഒപ്പം ശിശുമരണനിരക്ക് കുറയ്ക്കുകയും ആയുർദൈർഘ്യം വർധിപ്പിക്കാനും സഹായിച്ച വൈദ്യശാസ്ത്ര മേഖലയുടെ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുകയും ചെയ്യേണ്ട അവസരമാണിതെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അതേസമയം 1950നു ശേഷം ജനസംഖ്യാ വളർച്ചയുടെ വേഗത വളരെ മന്ദഹതിയിലാണ്. 2022ൽ പുറത്തുവന്ന ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം കഴിഞ്ഞ ഏതാനും ദശകങ്ങളിൽ പല രാജ്യങ്ങളിലും പ്രത്യൂൽപാദനക്ഷമത കുത്തനെ ഇടഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ മരണനിരക്കും കുറയുന്നുണ്ട്. 2019ലെ സെൻസസ് പ്രകാരം ലോകത്തിലെ ശരാശരി മരണനിരക്ക് 72.8 വയസാണ്. 2050 ഓടെ ഇത് 77.2 വയസിലേക്ക് എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |