ന്യൂഡൽഹി: അതിർക്കപ്പുറത്ത് ചൈന ആയുധ-സൈനിക സന്നാഹം വർദ്ധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കിഴക്കൻ ലഡാക്ക് മേഖലയിൽ ഇന്ത്യൻ സൈന്യം അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. 450 ടാങ്കുകളും 22,000ലധികം സൈനികരെയും പാർപ്പിക്കാനുള്ള സ്ഥിരം കെട്ടിടങ്ങൾ ഇന്ത്യ നിർമ്മിച്ചു.
പാംഗോംഗ് തടാക തീരത്തെ ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാൻ കരസേനയുടെ കോർപ്സ് ഓഫ് എൻജിനീയറിംഗ് വിഭാഗം 35 ട്രൂപ്പുകൾക്ക് ഒരേസമയം കഴിയാവുന്ന സൗകര്യങ്ങളാണ് തയ്യാറാക്കിയത്. ഒരു കെട്ടിടത്തിൽ 12 പേർക്ക് തങ്ങാം.
ഓഫീസർമാർക്കും ജെ.സി.ഒമാർക്കുമായി 3ഡി പ്രിന്റുള്ള ഇരുനില കെട്ടിടങ്ങളാണ് നിർമ്മിച്ചത്. അതിർത്തി മേഖലയിൽ ഇതാദ്യമായാണ്. 64 പേർക്ക് താമസിക്കാം. ഇവയ്‌ക്ക് ടി90 ടാങ്കിൽ നിന്നുള്ള പ്രഹരം പോലും തങ്ങാനാകും. ഇവ 48 മണിക്കൂറിനുള്ളിൽ സ്ഥാപിക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും കഴിയും.
2.535 കിലോമീറ്റർ നീളമുള്ള സെല അടക്കം ഒമ്പത് തുരങ്കങ്ങളും നിർമ്മിച്ചിട്ടുണ്ട്. സെല ടണൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ബൈ-ലെയ്ൻ ടണലാണ്. 11 ടണലുകൾ കൂടി നിർമ്മിക്കും. ബോർഡർ റോഡ് ഒാർഗനൈസേഷന്റെ നേതൃത്വത്തിൽ ചൈന അതിർത്തിയോട് ചേർന്ന നിയോമയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന എയർഫീൽഡ് നിർമ്മാണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |