തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഈ പ്രതിഷേധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വി.സിമാരെ നിയമിച്ചത് ഗവർണറാണ്. മൂന്നു പേരുടെ പട്ടിക വേണമെങ്കിൽ ഗവർണർ ആവശ്യപ്പെടണമായിരുന്നു. ഒരുപാട് തിരക്കുകളുള്ള ഗവർണ്ണർമാരെ യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഒഴിവാക്കി വിദ്യാഭ്യാസ വിചക്ഷണന്മാരെ നിയമിക്കണമെന്ന പൂഞ്ചി കമ്മീഷൻ റിപ്പോർട്ട് പ്രകാരം തയ്യാറാക്കിയ ഓർഡിനൻസ് ഒപ്പിടില്ലെന്ന ഗവർണ്ണറുടെ വാദം അംഗീകരിക്കാനാവില്ല.
താനാണ് മഹാരാജാവെന്ന്
ഗവർണർ കരുതേണ്ട: കാനം
കേരള സർവ്വകലാശാലയുടെ ആദ്യ ചാൻസലർ രാജാവ് ആയിരുന്നതിനാൽ ഇപ്പോൾ താനാണ് മഹാരാജാവെന്ന് ഗവർണർ കരുതേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടന പ്രകാരമുള്ള അധികാരങ്ങൾ മാത്രമേ ഗവർണർ പ്രയോഗിക്കാവൂ. കേന്ദ്രത്തിന്റെ ഏജന്റായി കൊളോണിയൽവാഴ്ചയുടെ അവശിഷ്ടമായി ഗവർണർ തുടരണോ എന്ന് നമ്മൾ ആലോചിക്കണം. കേരളത്തെ യുക്തിചിന്തയും ശാസ്ത്രാവബോധവുമുള്ള സമൂഹമാക്കാനാണ് 1957 മുതലുള്ള സർക്കാരുകൾ ശ്രമിക്കുന്നത്. എന്നാൽ സമൂഹം വളരുന്നതിനെ എതിർക്കുന്നവരുടെ ഏജന്റായി ഗവർണർ പ്രവർത്തിക്കുന്നു. നാഗ്പൂരിൽ നിന്നും സിഗ്‌നൽ സ്വീകരിച്ചാണിത്.
ഇത് ദക്ഷിണേന്ത്യയുടെ
ആകെ പ്രതിഷേധം : തിരുച്ചി ശിവ എം.പി
ഇത് കേരളത്തിന്റെ മാത്രം പ്രതിഷേധമല്ലെന്നും ദക്ഷിണേന്ത്യയുടെ ആകെ പ്രതിഷേധമാണെന്നും ഡി.എം.കെ പ്രൊപ്പഗാൻഡ സെക്രട്ടറിയും രാജ്യസഭാ നേതാവുമായ തിരുച്ചി ശിവ പറഞ്ഞു. കേരളം വ്യത്യസ്തമാണെന്നല്ല, ദക്ഷിണേന്ത്യ വ്യത്യസ്‌തമാണെന്നാണ് പറയേണ്ടത്. ദക്ഷിണേന്ത്യ കൂടുതൽ മൂർച്ചയുള്ളതാണെന്ന് മനസ്സിലാക്കണം. ജനാധിപത്യവും ഫെഡറലിസവും അപകടം നേരിടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |