തിരുവനന്തപുരം : കോട്ടയം മാങ്ങാനത്ത് സർക്കാർ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ. സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്റെ നടത്തിപ്പ് മഹിള സമഖ്യ സൊസൈറ്റിക്കാണ്. സ്ഥാപനം അടച്ചുപൂട്ടാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് ശിശുക്ഷേമ സമിതി റിപ്പോർട്ട് നൽകി.
ഷെൽട്ടർ ഹോമിൽ നിന്ന് തിങ്കളാഴ്ചയാണ് കൗമാരക്കാരായ ഒമ്പത് പെൺകുട്ടികൾ രക്ഷപ്പെട്ടത്. കുട്ടികൾ രക്ഷപ്പെട്ടത് രാത്രിയിലാണെങ്കിലും സ്ഥാപനത്തിലെ ജീവനക്കാർ വിവരമറിഞ്ഞത് പുലർച്ചെ അഞ്ചരയോടെയാണ്. രക്ഷപ്പെട്ടവരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് ഒമ്പതുപേരെയും കണ്ടെത്തിയത്. വീട്ടുകാരെ കാണാൻ ജീവനക്കാർ അനുവദിക്കില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുള്ള ജോലികൾ നിർബന്ധിച്ച് ചെയ്യിക്കുമെന്നും പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |