തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളിലെയും സവിശേഷ നൃത്തരൂപങ്ങളുടെ ശിൽപ്പസാന്നിദ്ധ്യങ്ങളാൽ സമ്പന്നമായ മണ്ണരങ്ങ് എന്ന ഇക്കോ തിയേറ്ററിന്റേയും ഇന്ത്യൻ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഛായാചിത്രം ആലേഖനം ചെയ്ത സാംസ്‌കാരിക ഇടനാഴിയുടെയും ഉദ്ഘാടനം ഭാരത് ഭവനിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സന്ദേശം നൽകി. മണ്ണും മനുഷ്യനും ഒന്നാണെന്ന സന്ദേശം ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാൻ മണ്ണരങ്ങിലൂടെ സാധിക്കട്ടെ എന്നും രാജ്യത്തിന്റെ വിവിധങ്ങളായ സാംസ്‌കാരിക ധാരകളെക്കുറിച്ച് മനസിലാക്കുന്നതിന് സാംസ്‌കാരിക ഇടനാഴി ഉപകരിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
ലോക സാംസ്‌കാരിക ഭൂപടഗ്രന്ഥം അടൂർ ഗോപാലകൃഷ്ണന് നൽകി മന്ത്രി വാസവൻ പ്രകാശനം ചെയ്തു. ഭാരത് ഭവൻ വെബ്‌സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു.
മലയാള വിവർത്തന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഭാരത് ഭവൻ നൽകുന്ന വിവർത്തന രത്നസമഗ്ര സംഭാവനാ പുരസ്‌കാരങ്ങളിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ജേതാക്കളായ ഡോ.ആർസു, പയ്യന്നൂർ കുഞ്ഞിരാമൻ, ഡോ.റോസി തമ്പി, കെ.ആർ മല്ലിക എന്നിവർക്കുള്ള ക്യാഷ് അവാർഡ് മന്ത്രിയും സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജും സമ്മാനിച്ചു. ഡോ. കപിലവാത്സ്യായൻ ദേശീയ ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ ലോഗോ റാണി ജോർജ് ചലച്ചിത്രതാരം വിന്ദുജാ മേനോനു നൽകി പ്രകാശനം ചെയ്തു. ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |