തൃക്കാക്കര: തൃക്കാക്കര കൂട്ടമാനഭംഗക്കേസിൽ അന്വേഷണം നേരിടുന്ന കോഴിക്കോട് കോസ്റ്റൽ സി.ഐ പി.ആർ. സുനുവിന് പരാതിക്കാരിയുടെ ഭർത്താവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ഇക്കാര്യം കണ്ടെത്തിയത്. പരാതിക്കാരിയുടെ ഭർത്താവ് ജയിലിൽ നിന്നിറങ്ങിയപ്പോൾ വൻ തുക ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. അതിലുളള വൈരാഗ്യമാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്ന് സി.ഐ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകി. തിരുവനന്തപുരം സ്വദേശിയും പീഡനക്കേസിൽ പ്രതിയുമായ ശശിയാണ് വീട്ടമ്മയുടെ ഭർത്താവിനെ പരിചയപ്പെടുത്തിയത്.
സുനുവിനെ ഇന്നലെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ഉന്നത ബന്ധങ്ങളുളള ശശി ഒളിവിലാണ്.
വീട്ടമ്മയുടെ പരാതിയിൽ പേരെടുത്ത് പറയുന്ന അഞ്ചു പ്രതികളുടെ തിരിച്ചറിയൽ പരേഡ് ആദ്യഘട്ടത്തിൽ നടത്തും. അതിന് ശേഷം മറ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |