കോഴിക്കോട്: ഓൺലൈൻ എഴുത്ത് വാട്‌സ്ആപ്പ് ചൂതാട്ട ലോട്ടറിക്കെതിരെ സർക്കാർ കർശനമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 14 ജില്ലകളിലും ലോട്ടറി ഓഫീസുകൾക്ക് മുമ്പിൽ ഐ.എൻ.ടി.യു.സി സമരം നടത്തും. തൊഴിലാളികൾ വിറ്റഴിക്കാത്ത കേരള ലോട്ടറികൾ തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കണം. ടിക്കറ്റുകൾ തിരിച്ചെടുത്ത് പകരം ടിക്കറ്റുകൾ നൽകണം. ലോട്ടറി ടിക്കറ്റിന്റെ വിശ്വസ്തത നിലനിർത്തുന്നതിന് നറുക്കെടുപ്പ് കേരളത്തിൽ മൂന്ന് മേഖലകളായി തിരിച്ചുകൊണ്ട് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടത്താനുള്ള നടപടി സ്വീകരിക്കണം. നറുക്കെടുപ്പിൽ ചെറു സമ്മാനഘടന 5000,2000, 1000,500,100 എന്നിങ്ങനെ വർദ്ധിപ്പിക്കണം. ഓണം ബോണസ് കുടിശ്ശിക അടച്ചു പുതുക്കിയ മുഴുവൻ തൊഴിലാളികൾക്കും ബോണസ് നൽകണം. ലോട്ടറി ഓഫീസുകൾ നറുക്കെടുപ്പ് ഉള്ള എല്ലാദിവസവും തുറന്നു പ്രവർത്തിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും.
ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി. യു.സി) ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.സി. തോമസിന്റെ അദ്ധ്യക്ഷതയിൽ കെ.എം. ശ്രീധരൻ, കെ. ഉണ്ണികൃഷ്ണൻ, രഞ്ജിത്ത് കണ്ണോത്ത് വടകര, മടപ്പള്ളി മോഹനൻ, എ. എം. കുഞ്ഞിക്കണ്ണൻ, അഫ്‌സൽ കൂരാച്ചുണ്ട്, റസാഖ് പെരുമണ്ണ, പത്മനാഭൻ അമ്പലപ്പടി, ചന്ദ്രശേഖരൻ നായർ താമരശ്ശേരി, ശിവാനന്ദൻ കൊയിലാണ്ടി, വസന്ത കുറ്റ്യാടി, നിർമ്മല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |