കൊച്ചി: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സിയാൽ മാതൃകയിൽ സംസ്ഥാനത്ത് ഫാർമ പാർക്കുകൾ സ്ഥാപിക്കണമെന്ന് അലോപ്പതി മരുന്ന് നിർമ്മാണ, വിപണന മേഖലയിലെ ചേംബർ ഒഫ് ഫാർമ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
10,000ലേറെ മരുന്ന് കമ്പനികൾ രാജ്യത്തുണ്ട്. പ്രതിവർഷം 15,000 കോടി രൂപയുടെ മരുന്നുകൾ കേരളത്തിൽമാത്രം വിറ്റഴിക്കുന്നു. ഫാർമ വ്യവസായത്തിന് ആവശ്യമായ പരിഗണന നൽകിയാൽ സംസ്ഥാനത്തിന് കൂടുതൽ നികുതിയും തൊഴിലവസരങ്ങളും ലഭിക്കും.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ മാർക്കറ്റിംഗ് കമ്പനികൾക്ക് കൂടി അവസരം നൽകണമെന്നും ചേംബർ ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സനിൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.ജി. ഗോപകുമാർ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ്, ബെന്നി ബഹനാൻ എം.പി, റോജി ജോൺ എം.എൽ.എ, സന്തോഷ് കെ.മാത്യു, അൻവർ മുഹമ്മദ് അലി, പുരുഷോത്തമൻ നമ്പൂതിരി, പദ്മജ എസ്.മേനോൻ, ആന്റണി തര്യൻ, സ്റ്റെലിൻ പുല്ലംകോട്ട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |