ന്യൂഡൽഹി: പ്രിയ വർഗീസ് ഒന്നാമതെത്തിയ കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടിക പുനഃക്രമീകരിക്കണമെന്ന ഹൈക്കോടതി വിധി സർക്കാരിനേറ്റ കരണത്തടിയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. മതിയായ അക്കാഡമിക യോഗ്യതയില്ലാതെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന ഏക യോഗ്യതയോടെ നടന്ന നിയമനം മരവിപ്പിച്ച നിലപാടിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീതിയാണ് നടപ്പിലാക്കിയത്. ഗവർണറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഭരണ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചവരുടെ വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. ഭരണഘടനയോട് കൂറുണ്ടെങ്കിൽ പിണറായി വിജയൻ തെറ്റ് തിരുത്താൻ തയ്യാറാകണം. രാജ്ഭവന് മുന്നിൽ പ്രതിഷേധം നടത്തിയ വിദ്യാഭ്യാസ സംരക്ഷണ സമിതിക്കാർ വിധി വായിച്ച് പഠിക്കണം. ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളിൽ ആർ.എസ്.എസിന് വേണ്ടി നിയമനം നടത്തുന്നുവെന്ന് പറഞ്ഞ സി.പി.എം നേതാക്കൾ എവിടെപ്പോയെന്നും വി. മുരളീധരൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |