കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലം ലാൽ ബഹഹദൂർ സ്റ്റേഡിയത്തിൽ തുടക്കമായി.ആർമി റിക്രൂട്ട്‌മെന്റ് ബംഗളുരൂ സോൺ ഡി.ഡി.ജി ബ്രിഗേഡിയർ എ.എസ്.വലിമ്പേയുടെയും ജില്ലാ പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെയും സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ അഫ്‌സാന പർവീൺ റാലി ഫ്ലാഗ് ഒഫ് ചെയ്തു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി 24 വരെയാണ് അഗ്നിപഥ് റാലി.മൊത്തം 25367 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ 2000 പേരെയാണ് ആദ്യ ഘട്ടത്തിൽ വിളിച്ചത്.ആദ്യ ദിവസം ഉദ്യോഗാർത്ഥികൾക്ക് ശാരീരിക ക്ഷമത പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് വൈദ്യ പരിശോധനയും നടത്തും.കേരളം, കർണാടക,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗർത്ഥികൾക്കായി നഴ്‌സിംഗ് അസിസ്റ്റന്റ്, മത അദ്ധ്യാപകർ എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ 26 മുതൽ 29 വരെ നടക്കും.റാലിയുടെ അവസാന ശാരീരിക ക്ഷമത പരിശോധന 28നും അവസാന വൈദ്യ പരിശോധന 29നും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |