തൃക്കാക്കര: തൃക്കാക്കര കൂട്ടമാനഭംഗക്കേസിൽ പ്രതികളിൽ ഒരാളായ ശശിയുടെ കേസ് തൃക്കാക്കര പൊലീസ് കടവന്ത്ര പൊലീസിന് കൈമാറി. കടവന്ത്രയിലെ വീട്ടിൽവച്ച് ശശി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. പരാതിക്കാരിയുടെ ഭർത്താവിനെ അന്വേഷണസംഘം ചോദ്യംചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല.
ഇയാളെ നോട്ടീസയച്ച് വിളിപ്പിച്ചേക്കും. ക്ഷേത്രജീവനക്കാരനായ അഭിലാഷിനെ ചോദ്യം ചെയ്ത് വിട്ടു. തിങ്കളാഴ്ച വീണ്ടും ഹാജരാവണം. കേസിലുൾപ്പെട്ട കോഴിക്കോട് കോസ്റ്റൽ സി.ഐ പി.ആർ.സുനുവിനോട് ചൊവ്വാഴ്ച രാവിലെ പത്തിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |