തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്ക് തീറെഴുതാതെ, സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇതിന് സജ്ജരാക്കുമെന്ന് മന്ത്രി വി.അബ്‌ദുറഹ്മാൻ പറഞ്ഞു. ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 മെഗാമേള തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളി അപകട ഇൻഷ്വറൻസ് പദ്ധതി പ്രകാരം 1.30 കോടി രൂപ ഫിഷറീസ് മന്ത്രി ചടങ്ങിൽ വിതരണം ചെയ്‌തു. ലൈഫ് ഗാർഡുകൾക്കുള്ള യൂണിഫോം വിതരണവും നടന്നു. മന്ത്രി ആന്റണിരാജു അദ്ധ്യക്ഷനായി. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഡയറക്ടർ അദീല അബ്ദുള്ള, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, മത്സ്യത്തൊഴിലാളി സംഗമങ്ങൾ, മത്സ്യകർഷകരുടെ സംഗമം, മത്സ്യത്തൊഴിലാളി വനിതാകൂട്ടായ്‌മ, കുട്ടികൾക്കായി കിഡ്സ് ഗാല എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും വൈകിട്ട് കലാപരിപാടികളുമുണ്ട്. മേള 21ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |