ഗ്രൂപ്പ് എ
ഖത്തർ, ഇക്വഡോർ, സെനഗൽ,നെതർലൻഡ്സ്
ആതിഥേയരായ ഖത്തറും ആഫ്രിക്കൻ കരുത്തരായ സെനഗലും കിരീടപ്രതീക‌്ഷയുമായെത്തുന്ന നെതർലാൻഡ്സും ഇക്വഡോറും ചേർന്നതാണ് ഈ ലോകകപ്പിലെ എ ഗ്രൂപ്പ്.
ക്ലബ്ബ് ഫുട്‌ബാളിലെ സൂപ്പർതാരങ്ങളെല്ലാം കൂട്ടിയാണ് ഹോളണ്ട് എത്തുന്നത്. സ്റ്റീവൻ ബെർഗ്വെയിൻ, മെംഫിസ് ഡെപേ, കോഡി ഗാക്‌പോ ,ലുക് ഡിയോംഗ്, വൗട് വെഗോസ്റ്റ് എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്.
മധ്യനിരയിൽ ബാഴ്‌സലോണയുടെ സൂപ്പർതാരം ഫ്രാങ്ക് ഡിയോംഗും അയാക്‌സിന്റെ ഡാവി ക്ലാസ്സനും അറ്റ്‌ലാന്റയുടെ മാർട്ടിൻ ഡി റൂണും അണിനിരക്കും. 19-കാരൻ സാവി സിമൺസ് ടീമിലിടം നേടിയപ്പോൾ വാൻ ഡി ബീക്കിന് സ്ഥാനമില്ല.
പ്രതിരോധത്തിൽ സൂപ്പർതാരങ്ങളായ വിർജിൽ വാൻഡിക്ക്, മാത്തിസ് ഡി ലൈറ്റ്, നതാൻ അകെ എന്നിവരുണ്ട്. ഗോൾകീപ്പർമാരായി റെംകോ പാസ്‌വീർ, അൻഡ്രീസ് നോപ്പെർട്ട്, ജസ്റ്റിൻ ബിജ്‌ലോ എന്നിവരാണുളളത്.
പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം സാഡിയോ മാനേയെ ഒഴിവാക്കാതെയാണ് ആഫ്രിക്കൻ കരുത്തരായ സെനഗൽ എത്തുന്നത്. മുന്നേറ്റത്തിൽ മാനേയ്ക്കൊപ്പം ഇലിമാൻ എൻഡ്യായെ, ഇസ്മയില സാർ എന്നിവരുണ്ട്. മധ്യനിരയിൽ ചെയ്‌കോ കൗയാട്ടെ, നംപാലിസ് മെൻഡി, ഗാന ഗുയെ തുടീങ്ങയവർ അലിയോ സിസ്സെ പരിശീലിപ്പിക്കുന്ന ടീമിൽ അണിനിരക്കും. ചെൽസിയുടെ സെന്റർ ബാക്ക് കലിഡോ കൗലിബാലി, അബ്ദൗ ഡയാലോ എന്നവരടങ്ങുന്ന സെനഗലിന്റെ പ്രതിരോധം ശക്തമാണ്.സൂപ്പർതാരം എഡ്വാർഡോ മെൻഡിയാണ് ഒന്നാം ഗോളി.
ആഫ്രിക്കൻ ചാമ്പ്യന്മാരായി തലയെടുപ്പോടെയാണ് സെനഗൽ ലോകകപ്പിനെത്തുന്നത്.
ആതിഥേയരെന്ന ആനുകൂല്യം മുതലാക്കാനാണ് ഖത്തർ ഒരുങ്ങുന്നത്. കൂട്ടത്തിൽ ഏറ്റവും ദുർബലരായി കണക്കാക്കാനാവുന്നത് ലാറ്റനമേരിക്കൻ രാജ്യമായ ഇക്വഡോറിനെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |