കൊല്ലം: ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനിൽ യുവാവിനെ അകാരണമായി തടഞ്ഞുവെച്ച് മർദ്ദിച്ചതായി പരാതി. ആര്യങ്കാവ് സ്വദേശി സന്ദീപിനാണ് മർദ്ദനമേറ്റത്. ഇയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കേസില്ലാതെ സെല്ലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായാണ് ആരോപണം. സന്ദീപ് ചോരയൊലിപ്പിച്ച് സെല്ലിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇയാൾ സ്റ്റേഷനിൽ കടന്ന് കയറി ആക്രമിച്ചതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ തന്നെ അന്യായമായി തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായാണ് സന്ദീപ് പറയുന്നത്. എന്നാൽ സ്റ്റേഷനിലെത്തിയ സന്ദീപ് ആദ്യം ഉദ്യോഗസ്ഥരെയാണ് അങ്ങോട്ട് മർദ്ദിച്ചതെന്നും തുടർന്നാണ് ഇയാളെ സെല്ലിലേയ്ക്ക് മാറ്റിയതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. സന്ദീപിന്റെ പരാതി പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ അടിയന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ തെന്മല ഡിഎഫ്ഒയ്ക്ക് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |