SignIn
Kerala Kaumudi Online
Thursday, 25 April 2024 3.26 PM IST

കേരളത്തിലെ ആദ്യ സർഫിംഗ് സ്കൂളാകാനൊരുങ്ങി ബേപ്പൂർ

surfing
surfing

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ സർക്കാർ മേൽനോട്ടത്തിലുള്ള സർഫിംഗ് സ്‌കൂൾ ബേപ്പൂരിൽ ആരംഭിക്കുന്നു. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംരംഭമാണിത്. ഉത്തരവാദിത്ത ടൂറിസം മിഷൻ വിദഗ്ധ ഏജൻസികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രദേശവാസികളായ 10 യുവാക്കൾക്ക് 3 മാസത്തെ അടിസ്ഥാന സർഫിംഗ് പരിശീലനമാണ് നൽകിയത്. പരിശീലനം പൂർത്തിയാക്കിയ ഇവർ ഇന്റർനാഷണൽ സർട്ടിഫൈഡ് സർഫ് ട്രെയിനർമാരായി സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ഇവരുടെ നേതൃത്വത്തിലുള്ള ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം ക്ലബായ യൂത്ത് വെൽഫയർ മൾട്ടി പർപസ് സൊസൈറ്റി ആണ് സർഫിംഗ് സ്‌കൂളിന് മേൽനോട്ടം വഹിക്കുന്നത്.

സ്‌കൂൾ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയിൽ ബേപ്പൂരിന് കുതിക്കാനാകും. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ സഹകരണത്തിലും മേൽനോട്ടത്തിലും പൂർണമായും തദ്ദേശ വാസികളുടെ നേതൃത്വത്തിൽ സാഹസിക വിനോദസഞ്ചാരമായ സർഫിംഗ് പരിശീലനവും ടൂറിസ്റ്റുകൾക്ക് സർഫിംഗ് നടത്താനുള്ള സൗകര്യവും ലഭിക്കുന്ന സംവിധാനം ഒരുങ്ങുന്നത്.

സ്‌കൂളിന്റെ ഉദ്ഘാടനം നാളെ പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗോതീശ്വരം ബീച്ചിൽ നിർവഹിക്കും. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. എൻ.തേജ്.ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.