കോഴിക്കോട്: വീണ്ടും സെർവർ തകരാർ, റേഷൻ വിതരണം അവതാളത്തിൽ. കഴിഞ്ഞ മൂന്ന് ദിവസമായി സെർവർ പണിമുടക്കുന്നതിനാൽ ജില്ലയിലെ റേഷൻ വിതരണം മുടങ്ങിയിരുന്നു. വ്യാപകമായ പരാതിയെത്തുടർന്ന് വ്യാഴാഴ്ച വെെകീട്ടോടെ പ്രശ്നത്തിന് പരിഹാരമായെങ്കിലും ജില്ലയിൽ പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇന്നലെ ജില്ലയിലെ പലയിടങ്ങളിലും സെർവർ തകരാറിലായതോടെ റേഷൻ വാങ്ങാനെത്തിയ നിരവധി പേർക്ക് തിരിച്ചു പോകേണ്ടി വന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ റേഷൻ വിതരണം മുടങ്ങിയിട്ടുണ്ട്.
വൈകുന്നേരം നാലു മണി മുതൽ നാലര മണി വരെ റേഷൻ വിതരണമുണ്ട്.രാവിലെ റേഷൻ ലഭിക്കാതെ മടങ്ങപ്പോയവരും വൈകുന്നേരങ്ങളിൽ സാധാരണയായി വരുന്ന ഉപഭോക്താക്കളും റേഷൻ കടകളിൽ എത്തുന്നതോടെ സർവർ വീണ്ടു പ്രവർത്തനരഹിതമാവുകയാണ്.ഹൈദരാബാദിലെ ആധാർ സർവറാണ് പണിമുടക്കുന്നത്. മുൻപ് ഇത്തരത്തിൽ റേഷൻ വിതരണം തടസ്സപെട്ട സാഹചര്യത്തിൽ ഭക്ഷ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഹൈദരാബാദ് സന്ദർശിക്കുകയും റേഷൻ വിതരണം കാര്യക്ഷമമാക്കുന്നതിന്ന് വേണ്ടി അവിടെ ഹെൽപ് ഡെസ്‌ക് സ്ഥാപിക്കുകയും ചെയ്തിരുന്നു. നെറ്റ് വർക്ക് പ്രശ്നമുള്ളയിടത്ത് കൂടുതൽ കവറേജ് ഉള്ള ഫോർജി സിം കാർഡ് നൽകുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായില്ല.
വെറും കൈയോടെ മടങ്ങി
രാവിലെയാണ് മിക്കയിടങ്ങളിലും സർവർ പ്രവർത്തനരഹിതമായത്. ഇതോടെ നുറുകണക്കിന് ആളുകൾ വെറും കൈയോടെ മടങ്ങി. ഉപഭോക്താക്കൾ ഇപോസ് സ്‌കാനറിൽ കൈവിരൽ പതിക്കുമ്പോൾ തന്നെ ഒരു മിനട്ടോളം നിശ്ചലമായ ശേഷം ഒ.ടി.പിയലേക്കു പോകുന്ന അവസ്ഥയാണുള്ളത്. ഉപഭോക്താക്കളിൽ പലരും റജിസ്റ്റർ ചെയ്ത സിം കാർഡ് ഉപേക്ഷിച്ചവരോ, മൊബൈൽ ഫോൺ കൈവശമില്ലാത്തവരോ ആണ്. ഒ ടി പി വരുന്നതോടെ ഫോണില്ലാത്തതിനാൽ ഇത്തരം ഉപഭോക്താക്കൾ രാവിലെ റേഷൻ വാങ്ങാൻ കഴിയാതെ മടങ്ങുകയാണ്. രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ റേഷൻ വാങ്ങാൻ വരുന്ന ഉപഭോക്താവിന്റെ കൈവശം ഇല്ലെങ്കിൽ അവരുമായി ബന്ധപെട്ടുകൊണ്ട് ഒ.ടി.പി. ഇപോസിൽ എന്റർ ചെയ്യാനുള്ള സമയം കൂടി പരിഗണിച്ച് ഒ.ടി.പി.യുടെ സമയം രണ്ട് മിനുട്ടായി ദീർഘിപ്പിച്ചാൽ ഒരു പരിധി വരെ പ്രശ്ന പരിഹരിക്കാം.എന്നാൽ അധികൃതർ അതും അവഗണിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |