പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയേയും സഹോദരി സരസുവിനെയും ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അബ്ബാസിന് കോടതി ജാമ്യം അനുവദിച്ചില്ല. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ വീണ്ടും ഭീഷണിയുണ്ടാകുമോയെന്ന് ഭയക്കുന്നതായി മല്ലി മണ്ണാർക്കാട് എസ്.സി- എസ്.ടി പ്രത്യേക കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്.
വധക്കേസ് പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അബ്ബാസ്.
പ്രോസിക്യൂട്ടർക്ക് ഫീസില്ല
അസാധാരണ നടപടികൾ ഏറെയുണ്ടായ മധു കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. 122 സാക്ഷികളുള്ള കേസിൽ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്. തിങ്കളാഴ്ചയാണ് ഇവരുടെ വിസ്താരം നിശ്ചയിച്ചിരിക്കുന്നത്. കേസ് വിചാരണ അവസാനിക്കാനിരിക്കെ, സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോന് നാളിതുവരെയായി ഒരു രൂപ പോലും സർക്കാർ ഫീസ് അനുവദിച്ചിട്ടില്ല. നേരത്തെ നിശ്ചയിച്ച പ്രോസിക്യൂട്ടർമാർ പരാജയപ്പെട്ടിടത്താണ് രാജേഷ് കേസിന്റെ ഗതിമാറ്റിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഒരുസിറ്റിംഗിന് സർക്കാർ അനുവദിച്ച ഫീസ് 240 രൂപയാണ്. അത് അനുവദിക്കണമെന്ന് രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇതുവരെ കത്തിന് മറുപടി പോലും ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |