തൃക്കാക്കര: വിഖ്യാത ഫ്രഞ്ച് ശാസ്‌ത്രകാരൻ ഗുസ്‌താവ് ട്രോവിന്റെ പേരിലുള്ള ഗുസീസ് വൈദ്യുതി ബോട്ട് അവാർഡ് കൊച്ചി ജലമെട്രോ ബോട്ട് സ്വന്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ബോട്ടുകളാണ് അവസാന റൗണ്ടിൽ മത്സരിച്ചത്. 19 അംഗ അന്താരാഷ്ട്ര വിധികർത്താക്കളുടെ പാനലാണ് അവാർഡ് നിർണയിച്ചത്. വൈദ്യുതിബോട്ടുകളുടെ നിർമ്മാണം, വികസിപ്പിക്കൽ, പുനർനിർമ്മാണം എന്നിങ്ങനെ ഒമ്പത് വിഭാഗങ്ങളിലാണ് ഗുസീസ് പുരസ്‌കാരം നൽകുന്നത്.
ലോകത്തെ ഏറ്റവും വലിയ വൈദ്യുതി യാത്രാബോട്ട് ശൃംഖലയായി മാറാൻ പോകുന്ന കൊച്ചി ജലമെട്രോ ഈ മാസം പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് പുരസ്‌കാര നേട്ടം. ജലമെട്രോ ബോട്ടുകളുടെ രൂപകൽപ്പനയും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ നഗരഗതാഗതത്തിന് നൽകുന്ന സംഭാവനയുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഏകീകൃത നിയന്ത്രണസംവിധാനത്തിൽ പ്രവർത്തിക്കാവുന്ന ജലമെട്രോയെ മികച്ച മാതൃകയായി പുരസ്‌കാര നിർണയസമിതി വിലയിരുത്തി. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ വർഷംതോറും 16,650 ടൺ കാർബൺ ബഹിർഗമനം ഇല്ലാതാകുമെന്ന് സമിതി വിലയിരുത്തി. സ്വീഡിഷ് കമ്പനിയായ എൻചാൻഡിയയുമായി ചേർന്ന് കൊച്ചി കപ്പൽശാല നിർമ്മിച്ച ബോട്ടുകളാണ് ജലമെട്രോയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |