ടെഹ്‌റാൻ: ഇറാനിൽ മുൻ പരമോന്നത നേതാവ് അയത്തൊള്ള റുഹുള്ള ഖൊമൈനിയുടെ പഴയ വസതിക്ക് ഹിജാബ് വിരുദ്ധ പ്രക്ഷോഭകർ തീയിട്ടെന്ന് റിപ്പോർട്ട്. പെട്രോൾ ബോംബുകളും മറ്റും ഉപയോഗിച്ചാണ് നിലവിൽ മ്യൂസിയമാക്കി സൂക്ഷിക്കുന്ന മർകാസി പ്രവിശ്യയിലെ വസതി കത്തിച്ചത്. ഇതിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിലെ പരമോന്നത നേതാവ് അലി ഖമനേയിക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ വിളിച്ചു. അതേസമയം വാർത്ത ഇറാൻ ദേശീയ മാദ്ധ്യമം നിഷേധിച്ചു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാ സേനയ്ക്ക് കഴിയാതെ വരുന്നുണ്ട്. 22കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി തുടങ്ങിയ സമരം ഇപ്പോൾ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |