തിരുവനന്തപുരം: ഡി ജെ പാർട്ടി എന്ന പേരിൽ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അവർ പറഞ്ഞു. വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയായിരുന്നു സതീദേവി.
കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ തലതാഴ്‌ത്തേണ്ട സ്ഥിതിയാണെന്നും സതീദേവി പറഞ്ഞു. കൊച്ചിയിൽ കൂട്ടബലാത്സംഗത്തിനിരയാകുമ്പോൾ പെൺകുട്ടി മദ്യപിച്ചിരുന്നു എന്നതാണ് വാർത്ത. മദ്യപിച്ചെന്നതുകൊണ്ടുമാത്രം ആക്രമിക്കപ്പെടണമെന്നില്ലെന്നും പുരുഷന്മാർ മദ്യപിച്ചാൽ ആക്രമിക്കപ്പെടുന്ന സന്ദർഭങ്ങളുണ്ടാകാറില്ലല്ലോ എന്നും സതീദേവി വിമർശിച്ചു.
മദ്യത്തോടുള്ള ആസക്തി എങ്ങനെയാണ് നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുക എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയിലെ കൂട്ടബലാത്സംഗമെന്നും സതീദേവി വ്യക്തമാക്കി. കുറ്റമറ്റ രീതിയിലുള്ള പൊലീസ് സംവിധാനം വേണമെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |