തിരുവനന്തപുരം: കത്ത് വിവാദം ചർച്ച ചെയ്യാൻ വിളിച്ച തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ സംഘർഷം. യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും മേയർ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമുയർത്തി മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഒരു മണിക്കൂറോളം നഗരസഭ സംഘർഷാവസ്ഥയിൽ ആയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നഗരസഭാ യോഗം അവസാനിപ്പിച്ചു.
മേയർക്ക് പിന്തുണയുമായി ഭരണപക്ഷ കൗൺസിലർമാരും രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രപ്രതിപക്ഷ കൗൺസിലർമാരെ പ്രതിരോധിച്ച് എൽ.ഡി.എഫ് വനിതാ കൗൺസിലർമാർ രംഗത്തെത്തി. മേയറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ബി ജെ പി കൗൺസിലർമാർ ശ്രമിച്ചു. പ്രതിഷേധങ്ങൾക്കിടയിലും മേയർ യോഗ നടപടികൾ ആരംഭിച്ചു. പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയർ ആര്യാ രാജേന്ദ്രൻ ചോദിച്ചു. മേയറെ അദ്ധ്യക്ഷ സ്ഥാനത്തിരുത്തി കത്ത് വിവാദം ചർച്ച ചെയ്യാനാവില്ലെന്ന് പ്രതിപക്ഷം അറിയിച്ചു..
മേയറെ മാറ്റി നിറുത്തി വേണം കത്തുവിവാദം ചർച്ച ചെയ്യേണ്ടതെന്ന് ഉരുകക്ഷികളും കത്ത് നൽകിയിരുന്നു. എന്നാൽ എൽ.ഡി.എഫ് ഇത് അംഗീകരിച്ചില്ല. അതേസമയം, ബി ജെ പിയുടെ 35 കൗൺസിലർമാർ ആവശ്യപ്പെട്ടത് പ്രകാരമാണ് യോഗം വിളിച്ചതെന്നാണ് മേയറുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |