പനാജി.ഇന്ത്യയുടെ അമ്പത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് ഗോവയിൽ ആരംഭിക്കും. ഇന്ത്യൻ പനോരമയിൽ മലയാള ചിത്രങ്ങളായ അറിയിപ്പ്, സൗദി വെള്ളക്ക ,ഇരുള ഭാഷയിലെടുത്ത ധർബാരി ക്യുരുവി എന്നീ ചിത്രങ്ങൾ ഇടം തേടിയെങ്കിലും മത്സര വിഭാഗത്തിൽ ഒറ്റ മലയാള ചിത്രങ്ങൾ പോലും ഇല്ല.എഴുപത് രാജ്യങ്ങളിൽ നിന്നായ ി 280 ചിത്രങ്ങളാണ് 28 വരെ നീളുന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുക.ലോകക്കപ്പ് ഫുട്ബോളിന്റെ ആവേശ ലഹരിയിൽ ചലച്ചിത്രോത്സവം മുങ്ങിപ്പോകുമോയെന്ന ആശങ്ക മറികടക്കാൻ മേള ആകർഷകമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (എൻ.എഫ്.ഡി.സി) എന്റർടെയിൻമെന്റ് സെസൈറ്റി ഓഫ് ഗോവയുമാണ് ചലച്ചിത്രോത്സവം നിയന്ത്രിക്കുന്നത്.ഇന്ത്യൻ പനോരമയിൽ 25 കഥാ ചിത്രങ്ങളും 20 കഥേഥര ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഗൊദാർദിന് അഞ്ജലിയായി ചിത്രങ്ങൾ
ബ്രെത്ത്ലെസ്സ് , എ വിമൻ ഈസ് എ വിമൻ,ആൽഫാവില്ലെ,കണ്ടംപ്റ്റ്,ഗുഡ് ബൈ ടു ലാംഗ്വേജ്,പിയറോട്ട് ഓഫ് ദി ഫൂൾ,
സീ യു ഫ്രൈ ഡേ റോബിൻസൺ എന്നീ ഗൊദാർദ് ചിത്രങ്ങൾ
സ്പാനിഷ് സംവിധായകൻ കാർലോസ് സൗരയ്ക്ക് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും.ഫ്രാൻസാണ് ഇക്കുറി കൺട്രി ഫോക്കസ്.എട്ടു ഫ്രഞ്ച് ചിത്രങ്ങൾ ഈ പാക്കേജിൽ
ഡയറ്റർ ബെർണർ സംവിധാനം ചെയ്ത ആസ്ട്രിയൻ ചിത്രം അൽമാ ആൻഡ് ഓസ്കാർ ഉദ്ഘാടന ചിത്രമാകും.ക്രിസ്റ്റോഫ് സനൂസിയുടെ പെർഫക്ട് നമ്പർ സമാപന ചിത്രമാകും
ഗോവയിലുടനീളം കാരവനിൽ സിനിമകൾ പ്രദർശനം
ബീച്ചിലും സിനിമകൾ പ്രദർശിപ്പിക്കും.
ആശാ പരേഖ് സ്മൃതി പരമ്പര
ഹോമേജ് സെക്ഷൻ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |