കൊച്ചി: എക്സൈസ് പരിശോധനകളിൽ കോതമംഗലത്തു നിന്ന് ബ്രൗൺഷുഗറും, കോഴിക്കോട് നിന്ന് MDMAയും, പെരുമ്പാവൂരിൽ നിന്ന് കഞ്ചാവും, കൂട്ടുപുഴ ചെക്പോസ്റ്റിൽ വച്ച് വെടിയുണ്ടകളും പിടികൂടി. മൂന്ന് പ്രതികൾ അറസ്റ്റിൽ. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപും സംഘവും ചേർന്ന് 6.386ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. അസം നാഗൂൺ സ്വദേശിയായ ബസാറുദീൻ ആണ് ബ്രൗൺ ഷുഗറുമായി അറസ്റ്റിലായത്. ചെറിയ 44 കുപ്പികളിലാക്കിയായിരുന്നു ബ്രൗൺ ഷുഗർ സൂക്ഷിച്ചിരുന്നത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ നിയാസ് K A, സിദ്ധിക്ക് A E സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു പി വി, നന്ദു എം എം, ബേസിൽ കേ തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവരും ഉണ്ടായിരുന്നു.
കോഴിക്കോട് സ്പെഷ്യൽ സ്ക്വാഡ് 2.621 ഗ്രാം MDMA യുമായി ഒറ്റപ്പാലം സ്വദേശിയായ ഷമീമിനെ പിടികൂടി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള Faaz Residency യിലെ റൂമിൽ നിന്നാണ് ഇയാളെ സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ ഗിരീഷ് കുമാറും പാർട്ടിയും ചേർന്ന് പിടികൂടിയത്.
പെരുമ്പാവൂരിൽ നിന്ന് മറ്റൊരു അസാം സ്വദേശി ജാക്കിർ ഹുസൈനെ 3.06 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്ലെയ്വുഡ് തൊഴിലാളികളാണ് ഇയാളുടെ സ്ഥിരം ഇടപാടുകാർ. PO ഷൈജു, പോൾ, CEO മാരായ കൃഷ്ണദാസ്, അനൂപ്, ഡ്രൈവർ ജയൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
സ്ഥിരമായി അസാം സ്വദേശികളിൽ നിന്ന് മയക്കുമരുന്ന് പിടികൂടുന്ന സാഹചര്യത്തിൽ അസാമിൽ നിന്ന് വരുന്ന ട്രെയിനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |