തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ വീഴ്‌ച മൂലമാണ് അഴിമതിയ്‌ക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്തണം.
സർവകലാശാലകളിലെ ബന്ധുനിയമനവും അഴിമതിയും ക്രമക്കേടുകളും പ്രതിപക്ഷം ഏറ്റെടുക്കേണ്ട വിഷയങ്ങളാണ്. ഇത് കോൺഗ്രസിന്റെ വീഴ്‌ചയെന്ന് തിരിച്ചറിയാത്തവർ ബുദ്ധിഭ്രമം ബാധിച്ചവരാണ്. ഗവർണർക്കെതിരായ നീക്കത്തിന് മുമ്പ് നിയമസഭാ അംഗങ്ങൾ യു.ജി.സി ചട്ടങ്ങൾ പഠിക്കണം. അല്ലെങ്കിൽ ബിൽ ചാപിള്ളയാകും. സാധാരണക്കാരന്റെ നികുതിപണം ഉപയോഗിച്ച് പേഴ്സണൽ സ്റ്റാഫിനെ പരിപോഷിപ്പിക്കുന്ന സമീപനത്തിന് എതിരായ ഗവർണറുടെ നീക്കവും സ്വാഗതാർഹമാണ്. സിൽവർലൈൻ ഉപേക്ഷിച്ചോ ഇല്ലയോ എന്നതിൽ നിലപാട് വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |