കൊച്ചി: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാത്ത സർക്കാർ നടത്തുന്ന മത്സ്യോത്സവം പൊറാട്ട് നാടകമാണെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറഞ്ഞു. മത്സ്യത്തൊഴിലാളി സംഘടനകളുമായിട്ടോ ഫിഷറീസ് കോ ഓർഡിനേഷനുമായോആലോചിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത്.
തമിഴ്‌നാട്ടിൽ ലിറ്ററിന് 20 രൂപ നിരക്കിൽ 300 ലിറ്റർ മണ്ണെണ്ണ നൽകുന്നതുപോലെ സംസ്ഥാനവും നൽകണം. പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതികളുമായി മുന്നോട്ടുവരുന്നത് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനല്ല, അവരുടെ യഥാർത്ഥ പ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്. സർക്കാരിന് മത്സ്യത്തൊഴിലാളികളോട് അനുഭാവമുണ്ടെങ്കിൽ അവർ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകണമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |