ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല ( കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു, ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഡോ, കെ,. റിജി ജോൺ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. വി,സി ആയി പകരം നിയമനം നടത്തിയാൽ അത് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഡോ. റിജി ജോണിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്തയും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാലും ആവശ്യപ്പെട്ടു. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി തീർപ്പാക്കാമെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഹർജി അനുവദിക്കുകയാണെങ്കിൽ വിസി പുനഃസ്ഥാപിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്റ്റേ ഇല്ലെങ്കിൽ യൂണിവേഴ്‌സിറ്റി ഭരണം നിശ്ചലമാകുമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി തുടർന്നാണ് സർക്കാരിനും ചാൻസലർക്കും താത്കാലിക സംവിധാനം ഉണ്ടാക്കാമെന്ന് കോടതി പറഞ്ഞത്. കാർഷിക വിദ്യാഭ്യാലം സംസ്ഥാന പട്ടികയിൽ വരുന്ന വിഷയമാണെന്നും ഇതിൽ യു.ജി.സി ചട്ടം ബാധകമല്ലെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
കാർഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയിൽ വരുന്ന വിഷയമാണെന്നും ഇതിൽ യു.ജി.സി ചട്ടം ബാധകമല്ലെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |