കളമശേരി: ലോകകപ്പ് ഫുട്ബാൾ മത്സരലഹരിയൽ അർജന്റീനയുടെ ജഴ്സിയണിഞ്ഞു നിന്നിരുന്നവരുടെ കൂട്ടത്തിൽ ഒരാളുടെ തോളത്ത് തട്ടിയെന്ന പേരിലുണ്ടായ തർക്കം വീടുകയറി ആക്രമണത്തിലും സംഘട്ടനത്തിലും കലാശിച്ചു. നോർത്ത്കളമശേരി കരിപ്പായി പള്ളിപ്പറമ്പ് വീട്ടിൽ ഗിരീഷ് കുമാർ (45), സഹോദരൻ ബിനോഷ്, അമ്മ മല്ലിക എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. സംഘംചേർന്ന് വീടുകയറി ആക്രമിക്കുകയും ജനൽച്ചില്ല് തകർക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോട്ടുപറമ്പിൽ സിറാജ് (32), ഹരിമന്ദിരത്തിൽ മിഥുൻ മണി (29), വാഴത്തോട്ടത്തിൽ വീട്ടിൽ പ്രബിൻ ഫ്രാങ്കളിൻ (28), പത്താംവേലിക്കകംവീട്ടിൽ ഡിൻസൻ ദേവസി (30), പെരിങ്ങോട്ടിൽ വീട്ടിൽ രഞ്ജിത് (29), പെരിങ്ങോട്ടിൽ വീട്ടിൽ ജീവൻ ഡിസിൽവ (22), ഗ്ലാസ് കോളനിയിൽ വെളിംപറമ്പ് വീട്ടിൽ അരുൺ ആന്റണി (29) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |