ന്യൂഡൽഹി: കേരളത്തിലെ സംവരണപ്പട്ടിക കൃത്യമായ ഇടവേളകളിൽ പുനഃപരിശോധിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിൽ ഹർജി ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് കെ.എം. ജോസഫിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് നിർദ്ദേശിച്ചു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ജസ്റ്റിസ് ഋഷികേശ് റോയ് ഈ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതായി ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് അദ്ദേഹം പിന്മാറിയത്. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ, കേന്ദ്രസർക്കാർ നൽകിയ ഹർജിയിൽ പഠനത്തിനായി ഒരു വർഷത്തെ സമയം അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും ജാതി സെൻസസ് നടത്താൻ നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് ട്രസ്റ്റ് ചെയർമാൻ വി.കെ. ബീരാൻ കോടതിയലക്ഷ്യ ഹർജി നൽകിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |