കൊച്ചി: ഭീകരസംഘടനയായ ഐസിസിനുവേണ്ടി കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തനങ്ങൾ നടത്തിയെന്ന കേസിൽ പ്രതികളായ മുഹമ്മദ് അസ്ഹറുദ്ദീനും ഷേഖ് ഹിദായത്തുള്ളയും നൽകിയ വിടുതൽ ഹർജി കോടതി തള്ളി. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയാണ് ഹർജി തള്ളിയത്. ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങൾ നടത്താൻ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ്. ഐസിസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
അസ്ഹറുദീനുമായി ഹിദായത്തുള്ള അടുത്തബന്ധം പുലർത്തിയിരുന്നു. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലെ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ പ്രതികളിലൊരാളായ സഹ്‌റാൻ ഹാഷിമിന്റെ വീഡിയോകളും പ്രസംഗങ്ങളും ഹിദായത്തുള്ള ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്‌തിട്ടുണ്ടെന്ന് എൻ.ഐഎ വ്യക്തമാക്കിയിരുന്നു. ഭീകരസംഘടനയുടെ ആശയ പ്രചാരണത്തിനായി പ്രതികൾ രഹസ്യമായി ക്ളാസുകളെടുത്തിരുന്നതായും കണ്ടെത്തിയിരുന്നു. ഈ വാദങ്ങൾ കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |