SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.52 AM IST

മുമ്പും ഒളിത്താവളമൊരുക്കി ആലുവ

terrorism

കൊച്ചി: റെയിൽ, റോഡ്, വിമാനമാർഗങ്ങളിൽ എത്താനും മടങ്ങാനും കഴിയുന്നതും ഒറ്റപ്പെട്ട പ്രദേശങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യവുമാണ് എറണാകുളം ജില്ലയുടെ വടക്കുകിഴക്കൻ മേഖലയെ ഒളിത്താവളമായി തിരഞ്ഞെടുക്കാൻ പ്രതികളെ പ്രേരിപ്പിക്കുന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ കൈവെട്ട് ഉൾപ്പെടെ കേസുകളുടെ ആസൂത്രണം നടന്നതും ആലുവ കേന്ദ്രീകരിച്ചായിരുന്നു.

മംഗളൂരുവിൽ പ്രഷർകുക്കർ സ്‌ഫോടനത്തിൽ പരിക്കേറ്റ ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് ആലുവയിൽ എത്തിയതും ഈ സാഹചര്യങ്ങൾ മുതലെടുത്താണെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു. ആലുവയ്ക്ക് സമീപം പാനയിക്കുളത്ത് ചേർന്ന സിമിയുടെ യോഗമാണ് തീവ്രവാദമെന്ന് സംശയിക്കപ്പെട്ട ആദ്യസംഭവമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. 2006ലെ സ്വാതന്ത്ര്യദിനത്തിലായിരുന്നു യോഗം. ലോക്കൽ പൊലീസ് മുതൽ എൻ.ഐ.എവരെ അന്വേഷണം നടത്തിയതോടെയാണ് അന്വേഷണ ഏജൻസികൾ ആലുവ മേഖലയെ നോട്ടമിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALUVA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.