ദോഹ : ഡി ഗ്രൂപ്പിൽ നിന്ന് പ്രീ ക്വാർട്ടറിലേക്ക് കടക്കാനുള്ള മോഹവുമായാണ് നന്ന് ഡെന്മാർക്കും ടുണീഷ്യയും ആദ്യ മത്സരത്തിനിറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കൂടിയുള്ള ഗ്രൂപ്പിൽ നിന്ന് മുന്നോട്ടുപോണമെങ്കിൽ മറ്റ് എതിരാളികളെ വിജയം നേടുകയേ വഴിയുള്ളൂ എന്ന് ഡെൻമാർക്കിനും ടുണീഷ്യയ്ക്കും അറിയാം.
കഴിഞ്ഞ യൂറോ കപ്പിനിടെ കുഴഞ്ഞുവീഴുകയും പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ക്രിസ്റ്റ്യൻ എറിക്സൺ, ഗോളി കാസ്പർ ഷ്മിക്കേൽ,നായകൻ സൈമൺ കായേർ,യൂസഫ് പോൾസൺ എന്നിവരടങ്ങുന്ന പരിചയ സമ്പരുടെ സംഘമാണ് ഡെന്മാർക്കിന്റെ ശക്തി.
ഖത്തർലീഗിൽ കളിക്കുന്ന യൂസഫ് സാക്കിനി,ഇംഗ്ളീഷ് ക്ളബ് ബർമിംഗ്ഹാം സിറ്റിക്ക് കളിക്കുന്ന ഹനിബാൾ മയ്ബെറി,ഫ്രഞ്ച് ലീഗിൽ കളിക്കുന്ന വാബി ഖാർസി തുടങ്ങിയവരാണ് ടുണീഷ്യൻ നിരയിലെ പ്രമുഖർ.
10 റാങ്കിംഗിൽ പത്താം സ്ഥാനക്കാരാണ് ഡെന്മാർക്ക്
30 ആണ് ടുണീഷ്യയുടെ റാങ്ക് പട്ടികയിലെ സ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |