കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് 32 സീറ്റിലും മുഖ്യ എതിരാളികളായ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ 17 സീറ്റിലും ലീഡ് ചെയ്യുന്നു.
ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം മസ്താംഗ് മണ്ഡലത്തിൽ മാത്രമാണ് വോട്ടെണ്ണൽ പൂർത്തിയായത്. ഇവിടെ നേപ്പാളി കോൺഗ്രസ് സ്ഥാനാർത്ഥി യോഗേഷ് ഗൗചൻ വിജയിച്ചു. ഇത്തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്ഥാനാർത്ഥിയായി യോഗേഷ്. പാർലമെന്റിലെ 275 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
പാർലമെന്റിൽ 110 സീറ്റിൽ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലും 165 സീറ്റിൽ നേരിട്ടും തിരഞ്ഞെടുപ്പ് നടക്കുന്നു. 165 മണ്ഡലങ്ങളിലെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാമെന്ന് ഇലക്ഷൻ കമ്മിഷൻ പറയുന്നു. ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിലെ ഫലം ഡിസംബർ 8ന് പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |