SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.18 AM IST

കത്ത് വിവാദം; മേയറുടെ പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്

arya-rajendran

തിരുവനന്തപുരം: കോർപ്പറേഷനിൽ നിയമനങ്ങൾക്ക് പാർട്ടി പ്രവർത്തകരുടെ പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, ഒരാളുടെ പദവിയെ ഇകഴ്ത്തിക്കാട്ടാൻ രേഖകളിൽ കൃത്രിമം കാണിക്കൽ എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. മേയറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കത്ത് വിവാദത്തിൽ കേസെടുക്കാൻ ഡിജിപി അനിൽ കാന്ത് നേരത്തേ ഉത്തരവിട്ടിരുന്നു. കത്ത് വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിൽ കഴിഞ്ഞിരുന്നില്ല. ഇതുകണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ശുപാർശയിരുന്നു നടപടി. വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താൻ കേസ് ലോക്കൽ പൊലീസിന് അല്ലെങ്കിൽ സൈബർ സെല്ലിന് കൈമാറുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ തുടർന്നും ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിക്കട്ടെയെന്ന തീരുമാനത്തിലാണ് ഡി ജി പി ഇപ്പോൾ എത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചിന്റെ യൂണിറ്റായിരിക്കില്ല തുടരന്വേഷണം നടത്തുകയെന്ന വിവരമുണ്ട്.

കത്തിന്റെ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിരുന്നില്ല. കത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയതല്ലെന്നാണ് മേയറുടെ മൊഴി. അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്ന് പ്രാഥമികമായി കരുതാം. അതിനാൽ വ്യാജരേഖ ചമച്ചതിന് കേസെടുക്കാം. എന്നാൽ യഥാർത്ഥ കത്തോ, അത് പ്രചരിപ്പിച്ചവരെയോ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ടുപോകില്ലെന്നതാണ് അന്വേഷണസംഘം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. മേയറുടെ കത്തുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARYA RAJENDRAN, CRIME BRANCH, LETTER CONTROVERSY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.