ക്വാലാലംപൂർ: മലേഷ്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ട് മുൻനിര മത്സരാർത്ഥികളും ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുള്ള. പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിമോ മുൻ പ്രധാനമന്ത്രി മുഹ്‌യുദ്ദീൻ യാസിനോ സർക്കാർ രൂീപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം നേടാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജാവിന്റെ നീക്കം. പ്രതിസന്ധി പരിഹരിക്കാൻ രണ്ട് കൂട്ടരും ഒരുമിച്ച് ഐക്യ സർക്കാർ രൂപീകരിക്കാൻ രാജാവ് നിർദ്ദേശിച്ചെങ്കിലും അൻവറിനൊപ്പം പ്രവർത്തിക്കില്ലെന്ന് മുഹ്‌യുദ്ദീൻ അറിയിച്ചു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പും തുടർന്നുള്ള പ്രതിസന്ധിയും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തിക വീണ്ടെടുക്കലിന് ആവശ്യമായ നയപരമായ തീരുമാനങ്ങളിൽ കാലതാമസവും ഉണ്ടാകുന്നു. പ്രധാനമന്ത്രി നോമിനിയെ തിരഞ്ഞെടുക്കാൻ രാഷ്ട്രീയ പാർട്ടികകൾക്ക് രാജാവ് നൽകിയ സമയം ഇന്നലെ ഉച്ച വരെയായിരുന്നു. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ താൻ ഒരു തീരുമാനം എടുക്കട്ടെയെന്ന് രാജാവ് മാദ്ധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഏതു തീരുമാനവും സ്വീീകരിക്കാൻ അദ്ദേഹം മലേഷ്യൻ ജനതയോട് പറയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |