അമരാവതി: ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് യുവതി പൊതുവഴിയിൽ കുഞ്ഞിന് ജന്മം നൽകി. ആന്ധ്രയിലെ തിരുപ്പിതിയിലുള്ള മെറ്റേണിറ്റി ആശുപത്രിയിലെത്തിയ യുവതിയ്ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.
തനിച്ചുവന്നു എന്ന കാരണം പറഞ്ഞാണ് പ്രസവ വേദനയുമായെത്തിയ സ്ത്രീയ്ക്ക് അധികൃതർ ആശുപത്രീ പ്രവേശനം നിഷേധിച്ചത്. വേദന സഹിക്കാനാകാതെ നിലവിളിച്ച സ്ത്രീ വഴിയിൽ തന്നെ കിടക്കുകയായിരുന്നു. ഇതുകണ്ട് അവിടെയുണ്ടായിരുന്ന സ്ത്രീകൾ ബെഡ്ഷീറ്റുകൊണ്ട് മറച്ചുപിടിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ജീവനക്കാരനും യുവതിയെ സഹായിക്കാനായി എത്തി. ഇദ്ദേഹമാണ് കുഞ്ഞിനെ പുറത്തെടുക്കാൻ സഹായിച്ചത്.
സംഭവത്തിന്റെ ചിത്രങ്ങളും മറ്റും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രസവശേഷം അമ്മയേയും കുഞ്ഞിനെയും അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് ബോദ്ധ്യപ്പെട്ടാൽ ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |