കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ഹൈക്കോടതി. വസ്തുതകൾ മനസ്സിലാക്കിയുള്ള പ്രായോഗിക പരിഹാരമാണു വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കേസ് അടുത്തമാസം 19നു പരിഗണിക്കും.
ആസ്തി ഉപയോഗപ്പെടുത്തി ബാദ്ധ്യത കുറയ്ക്കാനാകുമോയെന്ന ചോദ്യത്തിന് കെ.എസ്.ആർ.ടി.സിയുടെ മറുപടി ലഭിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയെ സ്വയംപര്യാപ്തമാക്കി കാലതാമസമില്ലാതെ ജീവനക്കാർക്കു ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്ന കാര്യത്തിൽ ഉറപ്പു കിട്ടണം. സ്വയംപര്യാപ്തമാകുന്ന കാര്യത്തിൽ ഒരു സൂചനയും ഇതുവരെയില്ലാത്തതിനാൽ സർക്കാരിനു സഹായം നൽകാവുന്നതാണ്.
ജീവനക്കാർക്ക് യഥാസമയം വേതനം നൽകുന്ന കാര്യം ഉറപ്പുവരുത്തുമെന്ന് സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. കെ.എസ്.ആർ.ടി.സിക്ക് എല്ലാക്കാലത്തും സർക്കാർ സഹായം ലഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്വയംപര്യാപ്തത കൈവരിക്കുമോയെന്ന കാര്യം പഠിച്ചുവരികയാണെന്നും സർക്കാരിന് സാവകാശം നൽകണമെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |