മണിയൻപിള്ള രാജുവിന്റെ മകൻ എന്ന വിലാസത്തിൽനിന്ന് നടനായി തിളങ്ങുന്ന വിശേഷങ്ങളുമായി നിരഞ്ജ്
നിരഞ്ജ് മണിയൻ പിള്ള രാജു മലയാള സിനിമയിലെ യുവതാരങ്ങളുടെ നിരയിൽ ശ്രദ്ധേയനാവുകയാണ്. പ്രശസ്ത നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകൻ.
സിനിമ കരിയർ
ആക്കാൻ തീരുമാനിച്ചത്
ആദ്യമേ ആഗ്രഹമുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ബട്ടർഫ്ളൈയിൽ അഭിനയിച്ചത്. അച്ഛനായിരുന്നു നിർമാതാവ്. നായക വേഷം തരില്ലെന്നറിയായിരുന്നു. വില്ലൻ വേഷം ചെയ്താൽ നന്നായിരിക്കുമെന്ന് എല്ലാവരും പറഞ്ഞപ്പോഴാണ് ആ സിനിമയിലേക്ക് വന്നത്.
ബ്ലാക്ക് ബട്ടർഫ്ളൈ കണ്ട കുറച്ച് പേർ പറഞ്ഞത് അവർക്ക് എന്റെ കഥാപാത്രത്തോട് വെറുപ്പ് തോന്നിയെന്നാണ്. അഭിനയം കുഴപ്പമില്ലെന്ന് അച്ഛനും പറഞ്ഞു.മികച്ച പ്രമേയം ഉള്ള ചിത്രങ്ങളുടെ ഭാഗമാകണമെന്നുണ്ട്. അധികം സിനിമകൾ ചെയ്തിട്ടില്ലല്ലോ. നല്ല സിനിമകളുടെ ഭാഗമാകണം. അത്യാവശ്യം നമുക്ക് പറ്റുന്നരീതിയിൽ, ആൾക്കാരെ വെറുപ്പിക്കാത്ത രീതിയിൽ ചെയ്യാനാണ് ആഗ്രഹം.
സിനിമയിലെ
സുഹൃത്തുക്കൾ
ടെക്നീഷ്യൻസിനോടാണ് കൂടുതൽ അടുപ്പം. താരങ്ങളിൽ ഗോകുൽ, മാനസ, വർഷ,ഗ്രിഗറി,അസ്കർ അലി അങ്ങനെ കുറേപ്പേരുണ്ട്. കൂടെ അഭിനയിക്കുന്നവരായിട്ടൊക്കെ ഞാൻ നല്ല കമ്പനിയാണ്. വിവാഹ ആവാഹനത്തിൽ അജു ചേട്ടൻ ഉണ്ട്. പുള്ളിയോടും നല്ല കമ്പനിയാണ്. ബോബിയിലും താത്വിക അവലോകനത്തിലുമൊക്കെ പുള്ളിയുണ്ട്. പിന്നെ ത്രയം എന്ന സിനിമയും ഷൂട്ട് കഴിഞ്ഞിരിക്കുകയാണ്. പക്ഷേ അതിൽ ഞങ്ങൾതമ്മിലുള്ള കോമ്പിനേഷൻ സീനൊന്നും ഇല്ല.
പുതിയ ചിത്രങ്ങൾ
ത്രയം ആണ് വരാനിരിക്കുന്നത്. അതിൽ സണ്ണിച്ചേട്ടനും ധ്യാൻ ശ്രീനിവാസനൊക്കെ ഉണ്ട്. ശ്രീനാഥ് ഭാസിയുടെ നമുക്ക് കോടതിയിൽ കാണാമെന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. കാക്കപ്പട എന്ന ചിത്രവുമുണ്ട്.ബോബിയുടെ സംവിധായകൻ തന്നെയാണ് അതും ചെയ്യുന്നത്. അതിന്റെ ഷൂട്ട് കഴിഞ്ഞു. പിന്നെ ഡിയർ വാപ്പി ഷൂട്ടിംഗും കഴിഞ്ഞിട്ടുണ്ട്. ഞാനും തിങ്കളാഴ്ച നിശ്ചയത്തിലെ അനഘ നാരായണനും ലാൽ സാറുമാണ് അതിൽ അഭിനയിച്ചിരിക്കുന്നത്.
കാസ്റ്റ് ചെയ്യണമെന്ന്
ഇതുവരെ പറഞ്ഞിട്ടില്ല
അച്ഛൻ നിർമിച്ച സിനിമയിലൂടെയാണ് എത്തിയത്.അത് കഴിഞ്ഞിട്ടുള്ള സിനിമകളിലൊന്നും അച്ഛൻ അങ്ങനെ റെക്കമൻഡ് ചെയ്തിട്ടൊന്നുമില്ല. അച്ഛനൊപ്പമുള്ള ഒരു ഫോട്ടോ കണ്ടാണ് ഷെബി ചേട്ടൻ ബോബിയിലേക്ക് വിളിച്ചത്. അല്ലാതെ അച്ഛന്റെ ഒരു ഇടപെടലും കാര്യങ്ങളൊന്നും അപ്പോഴും ഇല്ല,ഇപ്പോഴുമില്ല. അച്ഛൻ നിർമിക്കുന്ന സിനിമയിൽ വല്ല വേഷവും തന്നാൽ ആയി. അല്ലാതെ എന്റെ മകനെ കാസ്റ്റ് ചെയ്യണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.
അച്ഛൻ തന്ന
ഉപദേശം
റിയലിസ്റ്റിക്കാണ് ഇപ്പോൾ ട്രെൻഡായി നിൽക്കുന്നത്.എന്നാൽ എല്ലാ സിനിമയിലും അത് പറ്റില്ലെന്ന് പറയും. അഭിനയിച്ചത് നന്നായില്ലെങ്കിൽ കൊള്ളില്ലെന്ന് പറയുന്നതാണ് രീതി. ഫൈനൽസിലെ അഭിനയം കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അച്ഛൻ എന്തുണ്ടെങ്കിലും മുഖത്തുനോക്കി പറയും. പക്ഷേ ചില സമയത്ത് അത് വേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്.കൃത്യനിഷ്ഠയാണ്അച്ഛനിൽ നിന്ന് പഠിച്ച ഗുണം. ഷൂട്ടിംഗിന്ചെല്ലുമ്പോൾ എങ്ങനെ പെരുമാറണമെന്നൊക്കെ.
ഞാൻ ഇതുവരെ ലൊക്കേഷനിൽ വൈകുകയോ, സെറ്റിൽ ഒരു ബുദ്ധിമുട്ടുണ്ടാകുകയോ ചെയ്തിട്ടില്ല. അതൊക്കെ അച്ഛൻ പഠിപ്പിച്ചതാണ്. എന്നെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്ത ചിത്രമാണ് വിവാഹ ആവാഹനം. വിവാഹം പശ്ചാത്തലമാക്കിയുള്ള ആക്ഷേപഹാസ്യ ചിത്രം. അരുൺ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |