തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരി നിന്ന ബാലികയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പെരുമ്പിലാവ് മുള്ളുവളപ്പിൽ വീട്ടിൽ വിനോദിന് (37) കുന്നംകുളം ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ആർ. റീന 12 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2019 ജൂൺ 27നായിരുന്നു സംഭവം. പീഡനത്തിനിരയായ ബാലിക വിവരം പറഞ്ഞതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന അമ്മ നൽകിയ പരാതിയിൽ ഗുരുവായൂർ ടെംപിൾ എസ്.ഐ അനന്തകൃഷ്ണൻ കേസെടുത്തിരുന്നു. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടർ കെ.എസ് ബിനോയ്, അഡ്വ.അമൃത എന്നിവർ ഹാജരായി. 21 സാക്ഷികളെ വിസ്തരിച്ച് 24 രേഖകൾ ഹാജരാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |