പെരിന്തൽമണ്ണ: 61 ഗ്രാം എം.ഡി.എം.എയുമായി കുറ്റിപ്പുറം പേരശന്നൂർ സ്വദേശി കൈപ്പള്ളി മുബഷീർ (26), നിലമ്പൂർ ചക്കാലക്കുത്ത് സ്വദേശി ശ്രീമേഷ് (29) എന്നിവരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്ത് സംബന്ധിച്ച അന്വേഷണത്തിനിടെ ലഭിച്ച സൂചന പ്രകാരം നടത്തിയ രാത്രികാല പ്രത്യേക പരിശോധനയിലാണ് ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായെത്തിച്ച എം.ഡി.എം.എ പിടികൂടിയത്. ബാംഗളൂരുവിൽ നിന്നും ആഡംബര ബൈക്കുകളിലും ബസ് മാർഗവും എം.ഡി.എം.എ നാട്ടിലെത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതാണ് രീതി. മുൻപും പലതവണ ഇത്തരത്തിൽ നാട്ടിലേക്ക് ലഹരിമരുന്ന് കടത്തിയതായും വൻ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് ഇത്തരം കച്ചവടത്തിലേക്കിറങ്ങിയതെന്നും പ്രതികൾ മൊഴിനൽകി. മയക്കുമരുന്നിന്റെ ഉറവിടത്തെകുറിച്ചും ജില്ലയിലെ മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി.അലവി പറഞ്ഞു.
എസ്.ഐ എ.എം.മുഹമ്മദ് യാസിർ, എ.എസ്.ഐ. ബൈജു, ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |