ദയാപുരം: ഇന്ത്യൻ ഭരണഘടനാ സ്ഥാപനങ്ങൾ തകരുന്നതും അതിന്റെ സത്തയെ ഇല്ലാതാക്കുന്നതും സ്ത്രീകളുടെ സ്ഥിതി കൂടുതൽ ദുസ്സഹമാക്കുമെന്ന് വൃന്ദാ കാരാട്ട്. ദയാപുരം കോളേജിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന 'സ്ത്രീകൾ, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്കെതിരെയുള്ള ഹിംസ സാമൂഹിക അസമത്വത്തിന്റെ ഏറ്റവും രൂക്ഷമായ രൂപമാണ്. അതിനെ ദുർബലപ്പെടുത്താൻ കൂട്ടായ പ്രതിഷേധം, വ്യക്തികളുടെ ശബ്‌ദങ്ങൾ, സിനിമ, സാഹിത്യം തുടങ്ങി ഏതു രൂപത്തിലൂടെയുമു
ള്ള സാംസ്‌കാരിക പ്രവർത്തനം ആവശ്യമാണെങ്കിലും നിയമവാഴ്ചയും ഭരണഘടനാപരമായ അവകാശങ്ങളും ഇല്ലാതാകുന്ന അവസ്ഥ സ്ത്രീകളെ കൂടുതൽ അപകടത്തിലെത്തിക്കും. വ്യക്തിപരമായ അനുഭവവും സാമൂഹ്യഘടനയും തമ്മിലുള്ള ബന്ധം മനസിലാക്കി കൂട്ടായ്മകൾ രൂപീകരിക്കാൻ സ്ത്രീകൾ ശ്രമിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.
ദക്ഷിണ കർണാടകത്തിലെ വിദ്യാർത്ഥിനികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെയും ഇറാനിലെ സ്ത്രീകൾ ശിരോവസ്ത്രം ഇടാത്തതിനെതിരെ പ്രതിഷേധിച്ചു നടക്കുന്ന സമരങ്ങളെയും ഒരേസമയം പിന്തുണയ്‌ക്കുന്നത് കാപട്യമാണെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ സ്ത്രീകളുടെ സ്വന്തം ശരീരത്തെപ്പറ്റിയും വസ്ത്രത്തെപ്പറ്റിയുമുള്ള തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കുക, അവരുടെ പഠിക്കാനും സമൂഹത്തിൽ ഇടപെടാനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുക തുടങ്ങിയ ആദർശങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഇതിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്ന് അവർ പറഞ്ഞു. കെ. കെ. ഷാഹിന, അഡ്വ. ജ്യോതി രാധിക വിജയകുമാർ, അഡ്വ.നജ്മ തബ്ഷീറ, പേട്രൺ സി.ടി അബ്ദുറഹിം, സലയ്യ, യുസൈറ ഫർഹ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |