ന്യൂഡൽഹി:എം.ജി സർവ്വകലാശാല അദ്ധ്യാപക നിയമനത്തിന് മാർക്ക് നൽകാൻ പുതിയ മാനദണ്ഡങ്ങൾ വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സർവ്വകലാശാലയുടെ ഹർജിയിലാണ് സ്റ്റേ. അദ്ധ്യാപക നിയമനം അക്കാഡമിക് വിഷയമാണെന്നും കോടതി ഇടപെടൽ പാടില്ലെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അധികാരം സർവ്വകലാശാലയ്ക്കാണ്. ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച സർവ്വകലാശാല ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സർവ്വകലാശാലയുടെ കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |