കൊച്ചി: സി.പി.എം ജില്ലാ സെക്രട്ടറിക്ക് തന്റെ ലെറ്റർപാഡിൽ അയച്ചുവെന്ന് പറയപ്പെടുന്ന കത്ത് വ്യാജമാണെന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ നൽകിയ ഹർജിയിലാണ് വിശദീകരണം. മാദ്ധ്യമശ്രദ്ധ നേടാനാണ് ഇത്തരമൊരു ഹർജിയെന്ന് സർക്കാരിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. മേയറുടെ വിശദീകരണവും എഫ്.ഐ.ആറും കോടതിയിൽ ഹാജരാക്കി. കോടതിക്കുമുന്നിലുള്ള വസ്തുതകൾ മാത്രമാണ് പരിഗണിക്കുകയെന്നും മാദ്ധ്യമവാർത്തകൾക്ക് പ്രസക്തിയില്ലെന്നും ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. പ്രതിഷേധങ്ങൾ ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുവെന്ന വാദവും ഡി.ജി.പി ഉന്നയിച്ചെങ്കിലും ഇപ്പോഴത് പരിഗണനയിലുള്ള വിഷയമല്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി 30ന് പരിഗണിക്കാനായി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |