മോസ്കോ : സംഘർഷത്തിനിടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനയിൽ താൻ പങ്കുചേരുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയിനിലെ റഷ്യൻ സൈനികരുടെ അമ്മമാരുമായി ഇന്നലെ മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പുട്ടിന്റെ പരാമർശം. നാളെ റഷ്യയിൽ മാതൃദിനം ആചരിക്കാനിരിക്കെയാണ് 17 സൈനികരുടെ അമ്മമാരുമായി പുട്ടിന്റെ കൂടിക്കാഴ്ച. രാജ്യത്തെ മുഴുവൻ നേതൃത്വവും താൻ വ്യക്തിപരമായും നിങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി പുട്ടിൻ അമ്മമാരോട് പറഞ്ഞു. ' മക്കളുടെ നഷ്ടപ്പെട്ടത്തിന് പകരമാകാൻ യാതൊന്നിനും കഴിയില്ല. അനുശോചനം പ്രകടിപ്പിക്കുന്നതിനുള്ള ഔപചാരികമായ കാര്യങ്ങളൊന്നും ഞാൻ പറയുന്നില്ല. " പുട്ടിൻ പറഞ്ഞു. യുക്രെയിനിലെ റഷ്യൻ സൈനിക നടപടിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ പ്രചരിക്കുന്നതായും ടെലിവിഷനിലും ഇന്റർനെറ്റിലും കാണുന്നതും വായിക്കുന്നതും എല്ലാ വിശ്വസനീയമാകണമെന്നില്ലെന്നും പുട്ടിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |