തിരുവനന്തപുരം: ലഹരി വിമുക്തി ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളുടെ ഭാവിയ്ക്ക് ഇത് പ്രധാനമാണെന്നും ലഹരിവിമുക്ത കേരളം പ്രചാരണ കർമ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളിലേക്ക് ലഹരി വിമുക്ത പ്രവർത്തനങ്ങൾ എത്തിക്കണം. ആരോഗ്യ,മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർ ഇക്കാര്യം ഉറപ്പാക്കണം. കോളേജുകളിൽ കരിയർ ഡെവലപ്‌മെന്റ് പരിപാടികൾ,ജീവനക്കാരെ ഉൾപ്പെടുത്തി ജാഗ്രത സദസുകൾ,സ്‌ട്രെസ് മാനേജ്‌മെന്റ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കണം. ഇതിനായി ആയുഷ് വകുപ്പും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |