പൊലീസ് ജീപ്പിൽ പ്രതിയുടെ ആത്മഹത്യാശ്രമം
നീലേശ്വരം: കാറിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തുന്നതിനിടയിൽ കുപ്രസിദ്ധ കുറ്റവാളി ടി.എച്ച് റിയാസ് എന്ന പെരിയാട്ടടുക്കം റിയാസിനെയും ഭാര്യ കൂത്തുപറമ്പ് തൊലമ്പ്ര ആളൂരിൽ റാബിയ മൻസിലിൽ ഇബ്രാഹിമിന്റെ മകൾ സുമയ്യയേയും നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ഇവർക്കൊപ്പം ഒരുവയസുള്ള കുഞ്ഞുമുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നവഴി പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന ടൂൾസ് ഉപയോഗിച്ച് ഇയാൾ തലയ്ക്കടിച്ച് പരക്കേൽപ്പിച്ച് ആത്മഹത്യാശ്രമവും നടത്തി.
കഴിഞ്ഞദിവസം രാത്രി നിടുംകണ്ട ദേശീയപാതയിൽ വാഹനപരശോധനക്കിടയിൽ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കെ.എൽ 60 എസ് 3007 ടാറ്റാ അൽട്രോസ് കാറിനെ പിന്തുടർന്ന് കോട്ടപ്പുറത്തുവെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കാറിൽ നിന്നും 5.7ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്. പരിക്കേറ്റ റിയാസിനെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. കണ്ണൂർ, കാസർകോട് ജില്ലകളിൽ നൂറിലേറെ മോഷണകേസുകൾക്ക് പുറമെ ജില്ലയ്ക്ക് പുറമെയും കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കൊലപാതകം, മോഷണം. പിടിച്ചുപറി, മയക്കുമരുന്ന് കടത്ത് എന്നിവ ഉൾപ്പെടെ 50ൽ പരം കേസുകൾ റിയാസിനെതിരേയുണ്ട്. അറസ്റ്റിലായ സുമയ്യ, റിയാസിന്റെ മൂന്നാമത്തെ ഭാര്യയാണ്. പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ നീലേശ്വരം ഇൻസ്‌പെക്ടർ ശ്രീഹരി, എസ്.ഐ ശ്രീജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം. ശൈലജ, പൊലീസുകാരായ മഹേഷ്, ഡ്രൈവർ മനു, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ അബീബക്കർ കല്ലായി, നികേഷ്, ജിനേഷ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |