കൊച്ചി: എറണാകുളം എളംകുളത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിനി ഭാഗീരഥി ഗാമിയുടെ (30) മൃതദേഹം കൊച്ചിയിൽ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മുംബയിലുള്ള ഇവരുടെ ബന്ധു പൊലീസിനെ സമീപിച്ചു. മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുപോകാൻ ആലോചിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ഡി.എൻ.എ റിപ്പോർട്ട് ലഭിച്ചാലുടൻ മൃതദേഹം വിട്ടുനൽകുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.
ഭാഗീരഥിയുടെ ഘാതകനെന്ന് സംശയിക്കുന്ന ഇവരുടെ പങ്കാളി റാം ബഹാദൂർ ബിസ്തിനെ കൊച്ചിയിൽ എത്തിക്കാനാകാത്തത് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നേപ്പാൾ - ഇന്ത്യ കുറ്റവാളി കൈമാറ്റ കരാറിൽ കുരുങ്ങിയാണ് നടപടി നീളുന്നത്. നേപ്പാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതും കൈമാറ്റത്തിന് തടസമായിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നേപ്പാൾ പൊലീസ് റാം ബഹാദൂറിനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |